തിരൂരങ്ങാടി നഗരസഭക്ക്
സ്വരാജ് ട്രോഫി സമ്മാനിച്ചു
-നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി രാജേഷ്
തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക് സമ്മാനിച്ചു, ചാലിശ്ശേരിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി എം ബി രാജേഷിൽ നിന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഭരണ സമിതി ഏറ്റുവാങ്ങി,
നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു, സര്ക്കാർ അംഗീകാരത്തിന് തിളക്കമേറെയാണ്,
.ഡെപ്യൂട്ടി ചെയര്‍പേഴ്സൺ ,
സിപി സുഹ്റാബി ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനകാര്യം) സി.പി ഇസ്മായില്‍ (ആരോഗ്യം) എം.സുജിനി (ക്ഷേമകാര്യം) ഇ.പി ബാവ (വിദ്യാഭ്യാസം) വഹീദ ചെമ്പ (പൊതുമരാമത്ത്) ടി മനോജ് കുമാര്‍ (സെക്രട്ടറി), സി ഇസ്മായില്‍, ടി പി അഷ്റഫ്പി.വി അരുണ്‍കുമാര്‍ , പി റഫീ ഖലി, പ്രസാദ് കൗൺസിലർമാർ പങ്കെടുത്തു, 50 ലക്ഷം രൂപയും ട്രോഫിയും. പ്രശ സ്തി പ്രത്രവുമടങ്ങുന്നതാണ് അവാർഡ്,
സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടിയാണ് തിരൂരങ്ങാടി നഗരസഭ മുന്നിലെത്തിയത്, സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി, കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍
നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, രണ്ടാം തവണയാണ് തിരൂരങ്ങാടി നഗരസഭക്ക് സ്വരാജ് അംഗീകാരം കൈവന്നത്. കഴിഞ്ഞ വര്‍ഷമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ നഗരസഭകള്‍ക്ക് സ്വരാജ് ട്രോഫി ഏര്‍പ്പെടുത്തിയത്. രണ്ടാം തവണ കൂടുതൽ തിളക്കവുമായി സ്വരാജ് അവാര്‍ഡ് തേടിയെത്തിയത് നഗരസഭക്ക് തിളക്കമുറ്റിയ നേട്ടമായി. വികസനത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നു മുന്നേറുന്ന നഗരസഭക്ക് ലഭിച്ച സ്വരാജ് അവാര്‍ഡ് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ യത്നത്തിന്റെ വിജയം കൂടിയാണ്,