വെള്ളാപ്പള്ളിക്ക് പഠിക്കുന്ന തിരൂരങ്ങാടി സിപിഎം; ദാറുല്‍ഹുദാക്കെതിരെയുള്ള പ്രതിഷേധം മത സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം


വെള്ളാപ്പള്ളിക്ക് പഠിക്കുന്ന തിരൂരങ്ങാടി സിപിഎം; 
ദാറുല്‍ഹുദാക്കെതിരെയുള്ള പ്രതിഷേധം മത സ്ഥാപനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം

തിരൂരങ്ങാടി: സര്‍വ്വ മേഖലകളിലും പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് ഉന്നത മതപഠനവും യൂനിവേഴ്സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി 40 വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്നും രാഷ്ട്രീയപ്രീതിതം ആണെന്നും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി'ഭാരവാഹികൾ ആരോപിച്ചു. തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുൽ ഹുദാ യുടെ പ്രവർത്തനം മൂലം ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ലന്ന് മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും ന്യായമായത് തിരുത്താനും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തയ്യാറാണന്ന് ദാറുൽ ഹുദ സന്ദർശിച്ച ആം ആദ്മി ഭാരവാഹികളെ ദാറുൽ ഹുദ ഭാരവാഹികൾ അറിയിച്ചു പരാതികള്‍ ഉണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെയും സൗഹൃദ ഇടപെടലുകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമര കാഹളം മുഴക്കി മാര്‍ച്ച് നടത്തി വിഷയവുമായി ബന്ധമില്ലാത്ത പ്രസംഗം നടത്തി മതാധ്യക്ഷരെ ആക്ഷേപിക്കുന്നത് CPM ൻ്റെ RSS വൽകരണത്തിൻ്റെ തെളിവാണെന്നും ഭാരവാഹികൾ ആരോപിചു.. 

ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കി വിടാതെ എല്ലാം വിശാലമായ കാമ്പസില്‍ തന്നെ സംസ്‌കരിച്ചു വരികയാണ്. നാട്ടുകാര്‍ക്കോ മറ്റോ കുടിവെള്ള മലിനീകരണ പ്രയാസങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവിടെ സ്ഥിരമായി താമസിച്ചു വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അധ്യാപകരെയുമാണ്. പരിസരവാസികള്‍ക്ക് ഒരിക്കലും ഒരു പ്രയാസവും ആശങ്കയും ഉണ്ടാകരുതെന്ന് മനസ്സിലാക്കി രണ്ടര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ളതും മുക്കാല്‍ കോടിയിലധികം ഉറുപ്പിക ചെലവ് വരുന്നതുമായ ആധുനിക സംവിധാനത്തോടെയുള്ള വലിയ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ, അതൊന്നും കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം നടത്തിയ സമര പ്രഹസനം നേതാക്കളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണെന്നും ആം ആദ്മി ഭാരവാഹികളായ ഷമീം ഹംസ പി ഓ, ഫൈസൽ ചെമ്മാട് ,അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു
Previous Post Next Post