പരപ്പനങ്ങാടി തീരത്തെത്തിയ മത്തി .
വീണ്ടും മത്തി എത്തി തുടങ്ങി: തീരത്ത് പ്രത്യാശയുടെ തിരയിളക്കം.
പരപ്പനങ്ങാടി : ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടൽ ഭാഗങ്ങളിൽ നിന്ന് ഏറെ ദൂരം ഉൾവലിഞ മത്തി ചാകര തിരിച്ചു വരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരേ പോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യ തൊഴിലാളികൾ ഉറ്റുനോക്കുന്നത്. മത്തി വ്യാവസായിക ആവശ്യങ്ങൾക്കായി മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യ പൊടി മില്ലുകളിലേക് കയറ്റി പോകുന്നതിനാൽ മത്സ്യ തൊഴിലാളികളെ സംബന്ധിച്ച് തൃപ്തികരമായ വില ലഭിക്കുന്നുണ്ട്. മത്തി എത്ര അധികം വല കയറിയാലും ഇപ്പോൾ വില കുറയുന്ന പ്രശ്നമില്ല. വ്യാവസായിക ഡിമാന്റ് നില നിൽക്കുന്നതാണ് വില പിടിച്ചു നിറുത്താനിടയാക്കുന്നത്. പലപ്പോഴും അമിതമായ വല കയറുന്ന മത്തി കൂട്ടങ്ങളുടെ ഭാരം താങ്ങാനാവാതെ വല മുറിഞ്ഞു പോകുന്നതും ചിലപോയെങ്കിലും മുറിച്ചു മാറ്റുന്നതും പതിവാണ്. ഈയിനത്തിൽ പലപ്പോഴും ലക്ഷങ്ങളുടെ വല മത്സ്യ തൊഴിലാളികൾക്കും നഷ്ടപെടുന്നതും അവശേഷിക്കുന്ന വല തുന്നിചേർക്കാൻ ദിവസങ്ങളോളും കടലിൽ പോകാത തൊഴിൽ മുടക്കി വല നേരയാക്കൽ പണിയിൽ വ്യാപ്രതരാവുന്നതും പതിവാണ്.
മത്തി മത്സ്യ തൊഴിലാളികളുടെയും തീരത്തിന്റെയും ഐശ്വര്യടയാളമാണ്, മത്തി പിടിക്കുന്നവർ, കച്ചവടമുറപ്പിക്കുന്ന ഹവാലക്കാർ , തോണിയിൽ നിന്ന് കൊട്ടയിലേക്ക് വാരി കോരുന്ന തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, ഐസ് പാക്കിങ്ങ് മീൻ ചാപ്പയിലെ ജീവനക്കാർ , മീൻ ലാറി ജിവനക്കാർ, തീരദേശ വിപണി, തുടങ്ങി മത്തി എല്ലായിടങ്ങളിലും തൊഴിലിന്റെയും വരുമാ ത്തിന്റെയും അലകൾ തീർക്കും , നേരത്തെ യഥേഷ്ടം പരപ്പനങ്ങാടി കടലിൽ കണ്ടു വന്നിരുന്ന മത്തി പൊലിപ്പ് തെക്ക് ചേറ്റുവയിലേക്കും വടക്ക് പുതിയാപ്പയിലേക്കും വഴി മാറിയിരുന്നു. എന്നാൽ കഴിഞ രണ്ടു ദിവസങ്ങളലിലായി പരപ്പനങ്ങാടി കടലിലും മത്തി കൂട്ടങ്ങളുടെ സാനിധ്യം കണ്ടു തുടങ്ങിയതോടെ തെക്കും വടക്കും ദിക്കുകളിലേക്ക് അന്നം അന്വേഷിച്ചിറങ്ങിയ വള്ളങ്ങൾ പരപ്പനങ്ങാടിയിൽ തിരിച്ചെത്തി തുടങ്ങി.