രണ്ടാം സ്ഥാനത്തുള്ള സെവിയയെക്കാള്‍ 17 പോയന്റ് ലീഡായി റയലിന്. എസ്പാന്യോളിനെതിരെ സമനില മതിയായിരുന്നു കിരീടമുറപ്പിക്കാന്‍. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റോഡ്രിഗൊ രണ്ടു തവണ നിറയൊഴിച്ചു. അതോടെ സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ ആഘോഷം തുടങ്ങി.
മാര്‍ക്കൊ അസന്‍സിയോയും കരീം ബെന്‍സീമയും രണ്ടാം പകുതിയില്‍ സ്‌കോര്‍ ചെയ്തു.
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലും കിരീടം നേടിയ ആദ്യ കോച്ചായി റയലിന്റെ പരിശീലകന്‍ കാര്‍ലൊ ആഞ്ചലോട്ടി.