നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തില്‍ വെഞ്ചാലി കാപ്പ് സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ തയ്യാറാക്കുന്നു.
തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരിക്കുന്നു,
72 ലക്ഷം രൂപ ചെലവില്‍ വെഞ്ചാലി കാപ്പ് നവീകരിക്കുന്നതിനു ടെണ്ടര്‍ ക്ഷണിച്ചു. വെഞ്ചാലികാപ്പ്
നവീകരണം ഏറെ കാലത്തെ ആവശ്യമാണ്, നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണിത്, കർഷകരുടെ പ്രധാന ജല കേന്ദ്രമാണിത്,നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു വെഞ്ചാലികാപ്പ് നവീകരണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. വെഞ്ചാലി കാപ്പിന് അംഗീകാരമായത് കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായിൽ കൗണ്‍സിലര്‍ കെ, പി സൈതലവി, കക്കടവത്ത് അഹമ്മദ് കുട്ടി, . അസി എഞ്ചിനിയര്‍ ഇഎസ് ഭഗീരഥി, ഓവര്‍സിയര്‍ ജുബീഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ കുളം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ തയ്യാറാക്കി. കുളത്തിന്റെ ഡി.പി.ആറിനു നേരത്തെ അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം നല്‍കിയിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു.