തിരകൾക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങൾ കരയിൽ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികൾ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം താനൂർ, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നു.തീരദേശ മേഖലകളിൽ മത്തിക്ക് ഇന്നലെ ഒരു പഞ്ഞവും ഇല്ലായിരുന്നു.