കെ-റെയിൽ;പരപ്പനങ്ങാടി ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവുമ്പോള്‍

പരപ്പനങ്ങാടി | കെ-റെയിൽ യാഥാർത്ഥ്യമാവുമ്പോൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്ന് ആശങ്ക. ജില്ലയിൽ 54 കിലോമീറ്റർ പാതക്കായി മൂന്ന് താലൂക്കുകളിലായി 108 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ജില്ലയിലെ ഏക കെ- റയിൽ സ്റ്റേഷന് വേണ്ടി തിരൂർ താനാളൂർ വില്ലേജിൽ വലിയപാടത്താണ് ഭൂമി ഏറ്റെടുക്കുന്നത്.

 തിരൂരങ്ങാടി, പൊന്നാനി, തിരൂർ താലൂക്കുകളിലെ പതിനഞ്ച് വില്ലേജുകളിലായി 54 കിലോമീറ്റർ ദൂരത്തിലാണ് മലപ്പുറം ജില്ലയിലെ കെ-റെയിൽ പാത.

ഡിപിആർ പ്രകാരം ജില്ലാ അതിർത്തിയായ കടലുണ്ടി മുതൽ തിരുന്നാവായ വരെ നിലവിലെ റയിൽവേ ട്രാക്കിന് സമാന്തരമായാണ് പാതയുടെ അലൈൻമെന്റ്. തിരുന്നാവായ മുതൽ, തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചങ്ങരംകുളം വരെ ഇതിൽ മാറ്റം വരും. നിലവിലെ അലൈൻമെന്റ് പ്രകാരം പാത വന്നാൽ, പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. റെയിൽവേയുടെ കൈവശമുള്ള ഭൂമി കഴിഞ്ഞ്, കെ-റെയിലിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നഗര ഹൃദയത്തിലായിരിക്കും ഭൂമി കണ്ടെത്തേണ്ടി വരിക.

250 ലധികം വീടുകളും, നഗരത്തിലെ വ്യാപാര വാണിജ്യ സമുച്ചയങ്ങളും ഇതോടെ ഇല്ലാതാകും. പുനരധിവാസത്തിന് പകരം ഭൂമി സമീപത്ത് ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാൽ അംഗീകരിക്കില്ലെന്നാണ് പൊതുവികാരം.

 തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലെ ഏക കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കുക. ഇതിനായി കണ്ടെത്തിയത് വയലും കരഭൂമിയും ഉൾപ്പെടുന്ന താനാളൂർ വില്ലേജിലെ വലിയപാടം പ്രദേശമാണ്. ഇതുൾപ്പെടെ പാത കടന്നുപോകുന്നയിടങ്ങളിൽ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.

വിശദമായ അവലോകനം


 പാരിസ്ഥിതികമായും സാമ്പത്തികമായും ബാധ്യതകൾ വരുത്തുന്ന സിൽവർ ലൈൻ അർധ അതിവേഗ പാത നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ഡി.പി.ആർ പുറത്തുവിട്ടതിന് പിറകെ സാമൂഹികാഘാത പഠനത്തിന് തുടക്കമിട്ടിരിക്കുന്നു. വ്യാപക പ്രതിഷേധത്തിനിടയിലും പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ തിരിച്ചറിയാൻ കല്ലുകൾ നാട്ടുന്ന ജോലി തുടരുകയാണ്.

വയലുകളിലൂടെയും നിലവിലെ റെയിൽപാതക്ക് സമാന്തരമായുമാണ് ജില്ലയിൽ പാത കടന്നുപോകുന്നത്. തിരൂരാണ് ഏക സ്റ്റേഷനുള്ളത്. 54 കി. മീ ദൂരത്തിൽ നിർമിക്കുന്ന പാതക്കായി വേണ്ടത് 108.134 ഹെക്ടർ ഭൂമിയാണ്. പൊന്നാനി, തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ 15 വില്ലേജുകളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. 15 മുതൽ 30 മീറ്റർ വരെയാണ് ഭൂമി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങളിലൂടെ:

തിരൂർ ഏക സ്റ്റേഷൻ.

തിരൂരിലാണ് ജില്ലയിലെ ഏക സ്റ്റേഷൻ നിർമിക്കുന്നത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നര കി. മീറ്റർ മാറി താനാളൂർ വില്ലേജിലെ വലിയപാടത്താണ് സ്റ്റേഷൻ വരുന്നത്. കരഭൂമിയും വയലും ചേർന്ന സ്ഥലമാണിത്. സ്റ്റേഷൻ നിർമിക്കുന്ന ഭാഗത്ത് 108 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.തിരൂർ ഏക സ്റ്റേഷൻ
തിരൂരിലാണ് ജില്ലയിലെ ഏക സ്റ്റേഷൻ നിർമിക്കുന്നത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നര കി. മീറ്റർ മാറി താനാളൂർ വില്ലേജിലെ വലിയപാടത്താണ് സ്റ്റേഷൻ വരുന്നത്. കരഭൂമിയും വയലും ചേർന്ന സ്ഥലമാണിത്. സ്റ്റേഷൻ നിർമിക്കുന്ന ഭാഗത്ത് 108 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

എട്ട് മീറ്റർ നിലമുയർത്തും.

ഭൂ ഘടനക്കനുസരിച്ച് പരമാവധി എട്ട് മീറ്റർ ഉയരത്തിൽ നിലമുയർത്തി എംബാങ്ക്മെന്‍റ് സ്ഥാപിച്ചാണ് റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നത്. ഇതിന്‍റെ ഇരുവശങ്ങളിലും സുരക്ഷ മതിലുമുണ്ടായിരിക്കും. ജില്ലയിലെവിടെയും ഭൂഗർഭ പാതയോ അടിപ്പാതകളോ നിലവിൽ വിഭാവനം ചെയ്തിട്ടില്ല. റെയിൽവേ ലൈനിൽനിന്ന് പരമാവധി 30 മീറ്റർ വരെ സ്ഥലമേറ്റെടുക്കുമെന്നാണ് പറയുന്നതെങ്കിലും പാളത്തിൽ നിന്നാണോ റെയിൽവേയുടെ ഭൂ അതിർത്തിയിൽ നിന്നാണോ അളവ് തുടങ്ങുക എന്ന് വ്യക്തമല്ല.

പരപ്പനങ്ങാടി നഗരം ഇല്ലാതാകും.

പരപ്പനങ്ങാടി നഗരത്തെയാണ് പദ്ധതി ഗുരുതരമായി ബാധിക്കുന്നത്. 267ഓളം വീടുകൾ പൊളിച്ചുനീക്കണം. ഇതുകൂടാതെ നൂറു വർഷം പഴക്കമുള്ള പുത്തൻതെരു മഹാഗണപതി ക്ഷേത്രം, തട്ടാങ്കണ്ടി അയ്യപ്പക്ഷേത്രം, പോത്തഞ്ചേരി ഭഗവതി ക്ഷേത്രം, അബ്റാർ ജുമാ മസ്ജിദ്, വെളുത്തമണ്ണിൽ ജുമാ മസ്ജിദ്, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, സി.എസ്.ഐ ചർച്ച്, എം.ഐ ഇംഗ്ലീഷ് സ്കൂൾ, സിൻസിയർ ഇസ്ലാമിക് അക്കാദമി, ചിറമംഗലം എൽ.പി സ്കൂൾ എന്നിവ പൊളിക്കണം. ഒരു ഭാഗത്ത് കടലായതിനാൽ അതുകഴിഞ്ഞുള്ള ഭാഗങ്ങൾ ഏറെക്കുറെ തുടച്ചു നീക്കപ്പെടും.

തിരൂരിൽ പൊളിക്കേണ്ടത് 250 വീടുകൾ.

തിരൂർ നഗരസഭയിൽ 250 വീടുകളാണ് പൊളിക്കേണ്ടി വരുന്നത്. അഞ്ച് മുസ്ലിം പള്ളികളും പെരുവഴിയമ്പലത്തെ നൂറു വർഷം പഴക്കമുള്ള ഭഗവതി ക്ഷേത്രവും ഇല്ലാതാകും. പൊലീസ് സ്റ്റേഷൻ, കോടതി സമുച്ചയം, തിരൂർ, തൃക്കണ്ടിയൂർ വില്ലേജ് ഓഫിസുകൾ, ഫയർ സ്റ്റേഷൻ, കാരുണ്യ പാലിയേറ്റിവ് ക്ലിനിക്, ട്രഞ്ചിങ് ഗ്രൗണ്ട് ശ്മശാനം, നഗരത്തിന്‍റെ ഒരു ഭാഗം എന്നിവ പൊളിക്കപ്പെടും.

തിരുനാവായ വില്ലേജ്
250 വീടുകളാണ് പൊളിക്കേണ്ടിവരുക. 200 ഏക്കർ നെൽകൃഷി ഇല്ലാതാകും. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരെ പൂക്കൾ കൊണ്ടുപോകുന്ന 200 ഏക്കർ താമര കൃഷിയും തുടച്ചുനീക്കപ്പെടും. ദേശാടനക്കിളികൾ എത്തുന്ന പ്രദേശം കൂടിയാണിത്.

താനൂർ നഗരസഭ
താനൂർ നഗരസഭയിൽ നടക്കാവ് മുതൽ പൂരപ്പുഴ വരെ 250ഓളം വീടുകൾ നഷ്ടമാവും. മൂന്ന് കുടുംബ ക്ഷേത്രങ്ങൾ, 25 സ്ഥാപനങ്ങൾ, പുതിയ രജിസ്ട്രാർ ഓഫിസ് എന്നിവ പൊളിക്കേണ്ടി വരും.

ചങ്ങരംകുളം
നിലവിൽ റെയിൽവേ ട്രാക്കില്ലാത്ത പ്രദേശമാണ് ചങ്ങരംകുളം. ഇവിടെ ദേശീയപാതക്ക് സമാന്തരമായാണ് പുതിയ പാത വരുന്നത്. തണ്ണീർത്തടങ്ങൾ, ആലങ്കോട് ക്ഷേത്രം, ജുമാ മസ്ജിദ് എന്നിവ ഇല്ലാതാകും.

തലക്കാട് പഞ്ചായത്ത്
325 വീടുകളാണ് ഇവിടെ പൊളിച്ചുനീക്കേണ്ടി വരുക. മൂന്ന് പള്ളികൾ, കൃഷിസ്ഥലങ്ങൾ, എസ്.എം.യു.പി സ്കൂൾ, വട്ടത്താണി ഗവ. എൽ.പി സ്കൂൾ എന്നിവയാണ് പൊളിക്കേണ്ടി വരുക.

പാത കടന്നുപോകുന്നത്;പൊന്നാനി താലൂക്ക്.

ആലങ്കോട്
കാലടി
തവനൂർ
വട്ടംകുളം

തിരൂർ താലൂക്ക്

നിറമരുതൂർ
പരിയാപുരം
താനാളൂർ
താനൂർ
തലക്കാട്
തിരുനാവായ
തിരൂർ
തൃക്കണ്ടിയൂർ

തിരൂരങ്ങാടി താലൂക്ക്

അരിയല്ലൂർ
നെടുവ
വള്ളിക്കുന്ന്

Previous Post Next Post
WhatsApp