കർണാടകയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ സംബന്ധിച്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക് സർക്കാർ വിലക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തി.
മാളുകൾ, തീയേറ്ററുകൾ എന്നിവടങ്ങളിലും കർശ നിയന്ത്രണം ഏർപ്പെടുത്തി.
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യാപക പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക കൊവിഡ് സെന്ററുകൾ തുറന്നിട്ടുണ്ട്. കൊവിഡ് പോസീറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കാനും നിർദേശമുണ്ട്.
സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മാസ്‌ക് ധരിക്കാത്ത ആളുകൾക്ക് പിഴ
ഈടക്കാനും ഉത്തരവിൽ നിർദേശമുണ്ട്.